കോവിഡ് രൂക്ഷമാകുന്നു; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

By Team Member, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ചിലടക്കം നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൂടാതെ പൊതുയോഗങ്ങൾ പാടില്ലെന്നും, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നഗരത്തിലടക്കം പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. ഒപ്പം തന്നെ പരിശോധനക്കായി കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലുള്ള കോവിഡ് രോഗികളില്‍ 38 പേർക്ക് ഒമൈക്രോൺ സാധ്യത സ്‌ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്‌ടർമാർ അറിയിച്ചു.

51 സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് 38 പേർക്ക് ഒമൈക്രോൺ സാനിധ്യം കണ്ടെത്തിയത്. ഇത് സമൂഹ വ്യാപന ആശങ്ക ശക്‌തമാകുന്നുണ്ട്. അതേസമയം തന്നെ സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

Read also: സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE