മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയ കേസിൽ ലാബ് ഉടമ അറസ്‌റ്റിൽ. വളാഞ്ചേരി അർമ ലാബ് ഉടമയായ സുനിൽ സാദത്തിനെയാണ് വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
കോവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി തയ്യാറാക്കിയ ശേഷം ലാബ് ഉടമ പണം തട്ടിയെന്നാണ് കേസിൽ വ്യക്‌തമാക്കുന്നത്. കോവിഡ് പരിശോധനക്കായി 2500 പേരിൽ നിന്നാണ് ഈ ലാബ് സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ 496 സാംപിളുകൾ കോഴിക്കോടുള്ള ലാബിലേക്ക് അയച്ചു നൽകിയതായും പോലീസ് കണ്ടെത്തി.
ഇൻസ്‌പെക്‌ടർ പിഎം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാബ് ഉടമയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ ലാബിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
Read also : കോവിഡ് പ്രതിസന്ധി; ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളില്ല