കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി; ജില്ലയിൽ ലാബ് ഉടമ അറസ്‌റ്റിൽ

By Team Member, Malabar News
Arrest
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയ കേസിൽ ലാബ് ഉടമ അറസ്‌റ്റിൽ. വളാഞ്ചേരി അർമ ലാബ് ഉടമയായ സുനിൽ സാദത്തിനെയാണ് വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2020ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.

കോവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി തയ്യാറാക്കിയ ശേഷം ലാബ് ഉടമ പണം തട്ടിയെന്നാണ് കേസിൽ വ്യക്‌തമാക്കുന്നത്‌. കോവിഡ് പരിശോധനക്കായി 2500 പേരിൽ നിന്നാണ് ഈ ലാബ് സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ 496 സാംപിളുകൾ കോഴിക്കോടുള്ള ലാബിലേക്ക് അയച്ചു നൽകിയതായും പോലീസ് കണ്ടെത്തി.

ഇൻസ്‌പെക്‌ടർ പിഎം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാബ് ഉടമയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ ലാബിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

Read also : കോവിഡ് പ്രതിസന്ധി; ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE