തിരുവനന്തപുരം: സംസ്‌ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു എങ്കിലും രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതിയ നികുതി നിര്‍ദേശങ്ങളില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമായതിനാൽ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്‌തമാക്കി.
വരുമാനം കുറഞ്ഞതും ചെലവ് കൂടിയതും മൂലം സംസ്‌ഥാനം കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. നികുതിയുടെ പേരില്‍ മഹാമാരികാലത്ത് വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു.
Read also: ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്