തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനിച്ചത്. ആനച്ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക.
കൊച്ചിൻ ദേവസ്വം ബോർഡ് ആസ്‌ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. 8 ചെറുപൂരങ്ങളാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരു ആനയെ മാത്രം എഴുന്നള്ളിക്കാമെന്ന തീരുമാനത്തോട് യോജിക്കുകയായിരുന്നു. ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂ ഇളവ് നൽകിയേക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
വെള്ളിയാഴ്‌ചയാണ് പൂരം. വാദ്യക്കാർ, സംഘാടകർ, പാപ്പാൻമാർ, മാദ്ധ്യമ പ്രവർത്തകർ, പോലീസുകാർ എന്നിവർക്ക് മാത്രമാണ് പൂരത്തിൽ പങ്കെടുക്കാൻ അനുമതി. ഇവർക്കെല്ലാം ആർടിപിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. പൊതുജനങ്ങൾ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ പോലീസ് ഉടൻ തയ്യാറാക്കും.
Also Read: വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്