വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നതായും ബൈഡന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിലാണ് വിശദീകരണം. അമേരിക്കയുടെ പ്രതിരോധ ഉൽപാദന നിയമ (ഡിപിഎ) പ്രകാരം വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കാര്യത്തില്‍ ആഭ്യന്തര ഉപയോഗത്തിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്.
അമേരിക്ക കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര വിതരണത്തിന് മുന്‍ഗണന നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അമേരിക്ക വ്യക്‌തമാക്കുന്നു. വാക്‌സിന്‍ അസംസ്‌കൃത വസ്‌തുക്കള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അമേരിക്കന്‍ പ്രസിഡണ്ട് ബൈഡനെ ടാഗ് ചെയ്‌തുകൊണ്ട് ട്വീറ്റ് ചെയ്‌തിരുന്നു.
Read Also: കോവിഡ്; തെലങ്കാനയിലും രാത്രി കര്‍ഫ്യൂ