വയനാട് : ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കടുപ്പിക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള പഞ്ചായത്തിൽ 610 ആക്‌ടീവ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. കൂടാതെ 4 ആദിവാസി കോളനിയിലും രോഗവ്യാപനം തീവ്രമാണ്.
പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. ഇതോടെ പഞ്ചായത്തിലെ പ്രധാന ടൗണുകളിലെല്ലാം നിലവിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 50 വീടുകളെ ഉൾക്കൊള്ളിച്ച് ക്ളസ്‌റ്റർ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഈ ക്ളസ്‌റ്ററുകളിൽ രോഗസ്‌ഥിരീകരണവും, തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം അനുഭവിക്കുന്നവർക്കുള്ള ഭക്ഷണ വിതരണവും നടക്കുന്നുണ്ട്.
പഞ്ചായത്തിലെ കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോർ കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധികളും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായി ആയുർവേദം, യുനാനി, ഹോമിയോ തുടങ്ങിയ പ്രതിരോധ മരുന്നുകളും വീടുകൾ തോറും എത്തിക്കുന്നുണ്ട്.
Read also : പ്രായം തളർത്താത്ത നിശ്‌ചയദാർഢ്യം; കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി