കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കവേ തലസ്‌ഥാന നഗരിയിൽ വീണ്ടും സിപിഐഎം-ബിജെപി സംഘർഷം. രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാറ് തല്ലി തകര്‍ത്തിട്ടുണ്ട്. രാവിലെയും തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ഇരുകൂട്ടരും തമ്മിൽ സംഘര്‍ഷം ഉണ്ടായിരുന്നു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.
സംഘർഷം നടന്നതിന് പിന്നാലെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ സംഭവ സ്‌ഥലത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സിപിഐഎം–ബിജെപി സംഘര്‍ഷം ഉണ്ടാകാറുള്ള പ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം. സംഘർഷം പതിവുവായ പ്രദേശമായതിനാൽ തന്നെ ഇവിടെ പോലീസിന്റെ നേതൃത്വത്തിൽ കർശന സുരക്ഷ ഒരുക്കിയിരുന്നു.
Read also: പാറശാലയില്‍ പോസ്‌റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി