ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Team Member, Malabar News
Culprits Bail Will Consider Today In Jojus Car Distroyed Case
Ajwa Travels

എറണാകുളം: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജോസഫാണ് ജോജുവിന്റെ കാർ കല്ലുകൊണ്ട് ഇടിച്ചു തകർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോലീസ് മാനസികമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചത്.

കേസിൽ ആകെ 8 പ്രതികളാണ് ഉള്ളത്. ഇവരിൽ മുൻ  മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള 7 പേർക്ക് നേരത്തെ തന്നെ എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്‌ച ജോസഫിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധത്തിനിടെ ജോജു രംഗത്തെത്തിയതോടെയാണ് സംഭവം ഉണ്ടായത്. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37,500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

Read also: പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE