കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ചതിന് കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റിലായി. 16 സ്വദേശികളും ഏഴു വിദേശികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
കാപിറ്റല്‍ ഗവര്‍ണറേറ്റ്, ജഹ്‌റ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നിന്നായി മൂന്നുപേര്‍ വീതവും മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് ആറുപേരും അഹ്‌മദി ഗവര്‍ണറേറ്റില്‍ നിന്ന് പത്തുപേരും ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് ഒരാളുമാണ് കര്‍ഫ്യൂ ലംഘിച്ചതിന് പിടിയിലായത്.
നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ. രാത്രി എട്ടുവരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടക്കാന്‍ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ എട്ടുമുതല്‍ കര്‍ഫ്യൂ സമയത്തിലും മറ്റും മാറ്റമുണ്ടാകും.
അതേസമയം കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി