തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാൻ പോകുന്നതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി. അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കേന്ദ്ര സേനയെയും, പോലീസ് സേനയെയും സുരക്ഷയുടെ ഭാഗമായി വിന്യസിപ്പിച്ചിട്ടുണ്ട്. ചെക്ക്പോസ്‌റ്റുകൾക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ള കാട്ടുപാതകളിലും കർശന പരിശോധന നടക്കുന്നുണ്ട്.
കമ്പംമേട്, ബോഡിമെട്ട്, കുമളി, ചിന്നാര്‍ അതിര്‍ത്തി മേഖലകളിലും നിലവിൽ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഒപ്പം തന്നെ കാസര്‍ഗോഡ് തലപ്പാടി, മഞ്ചേശ്വരം ഉള്‍പ്പടെയുള്ള ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഇവിടങ്ങളിൽ എല്ലാം തന്നെ ബസുകളിലും, സ്വകാര്യ വാഹനങ്ങളിലും ഉൾപ്പടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ മറവിൽ പണം, ലഹരിമരുന്ന്, മദ്യം മുതലായവ കടത്തുന്നുണ്ടോ എന്ന് കർശന പരിശോധന നടത്തി ഉറപ്പ് വരുത്തും. കൂടാതെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവർത്തികൾ കണ്ടെത്തിയാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : നമ്പി നാരായണൻ കേസ് നാളെ പരിഗണിക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീം കോടതി