മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മലപ്പുറത്ത് നിന്ന് നൗഫൽ എന്നു പേരുള്ളയാൾ കെടി ജലീലിന്റെ നിർദ്ദേശത്തിൽ വിളിക്കുകയാണെന്ന് പറഞ്ഞ് വിളിച്ചു. താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന പറയുന്നു.
എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികൾ മുൻപും ഉണ്ടായിരുന്നു. അതെല്ലാം ഇന്റർനെറ്റ് വഴിയുള്ളതായിരുന്നതിനാൽ കാര്യമാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ നേരിട്ട് ഫോൺ നമ്പർ വഴി അഡ്രസെല്ലാം പറഞ്ഞാണ് നിരന്തരം വിളി വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും കെടി ജലീലിന്റെയുമെല്ലാം പേരുപറയുന്നത് നിർത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഇല്ലാതാക്കിക്കളയുമെന്നാണ് ഭീഷണിയെന്നും സ്വപ്‌ന പറയുന്നു.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ