ഗുരുവായൂർ: സിനിമാ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (പാഞ്ചു) മരണപ്പെട്ടു. 20 വയസായിരുന്നു പ്രായം. ചെറിയ ശാരീരിക പരിമിതികൾ നേരിട്ടിരുന്നെങ്കിലും സംഗീതം ഉൾപെടെയുള്ള കാര്യങ്ങളിൽ താൽപരനായിരുന്നു മാധവ്.
കഴിഞ്ഞ മാസം വൈക്കത്ത് ഇൻഡോ-അമേരിക്കൻ ഹോസ്‌പിറ്റലിൽ സർജറിക്ക് വിധേയനായിരുന്ന മാധവ് ഗുരുവായൂരിലെ തന്റെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് പെട്ടന്ന് കാര്യങ്ങൾ വഷളാകുന്നതും കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതും.
ജീവൻ രക്ഷിക്കാനായി മെഡിക്കൽ ടീം നടത്തിയ രണ്ടു ദിവസത്തെ പരിശ്രമങ്ങളെ മറികടന്നാണ് മാധവ് മരണത്തിന് കീഴടങ്ങിയത്. വൈകിട്ട് 5 മണിയോടെ മരണം സ്‌ഥിരീകരിച്ചു. സംസ്‌കാര ചടങ്ങുകൾ നാളെ ഒക്‌ടോബർ 15 വെള്ളിയാഴ്‌ച 12 മണിക്ക് നടക്കും. അമ്മ തുഷാര വിനോദ്, സഹോദരൻ വിനായക് വിനോദ്.