അല്‍അഹ്സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്അഹ്സയില് ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്.
സനലും കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം സംഭവസ്‌ഥലത്ത് കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.
പൊതുവെ പരുക്കന്‍ സ്വഭാവക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലെന്ന് സനലിന്റെ സുഹൃത്തുക്കല്‍ പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സനലിന് ഇയാളെ ഒപ്പം ജോലിക്ക് കൂട്ടേണ്ടി വന്നതാണെന്നും സുഹൃത്തുക്കൾ പറയുന്നു.
അതേസമയം ഷോബയിലെ ഒരു ബഖാലയില്‍ എത്തിയപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആറ് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്‌തുവരികയാണ് സനൽ. പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also: ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്