ഐഎഫ്പി ഫെസ്‌റ്റിവലില്‍ ആദ്യമായി പുരസ്‌കാരം നേടി മലയാള ചിത്രം

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

ഐഎഫ്പി (ഇന്ത്യന്‍ ഫിലിം പ്രൊജക്റ്റ് ) ഫെസ്‌റ്റിവലില്‍ പുരസ്‌കാര തിളക്കവുമായി ഒരു മലയാള ചിത്രം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്‌റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്പി ഫെസ്‌റ്റിവലില്‍ ‘ഡോ. പശുപാല്‍‘ എന്ന മലയാള ചിത്രമാണ് ആദ്യമായി അഭിമാനകരമായ നേട്ടം കൊയ്‌തത്.

അമച്വര്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പ്‌ളാറ്റിനം പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. 18 രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 322 നഗരങ്ങളില്‍ നിന്നായി 3000 ത്തില്‍പരം ചിത്രങ്ങളാണ് ഫെസ്‌റ്റിവലില്‍ പങ്കെടുത്തത്.

തലശേരി സ്വദേശി ജിതിന്‍ മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ശിവപ്രസാദ് കാശിമാങ്കുളം തിരക്കഥ നിര്‍വഹിച്ച ചിത്രം മൂപ്പന്‍ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സനില്‍ സത്യദേവ്, സുജേഷ് മേപ്പയില്‍, അഭിലാഷ് മണി, ആദര്‍ശ് മറക്കാടന്‍, ഗൗതം പ്രദീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍യി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു രവീന്ദ്രനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഷഫീക് മണ്ണാര്‍ക്കാടാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. എഡിറ്റിംഗ് മിഥുന്‍.

മൊബൈല്‍, അമച്വര്‍, പ്രഫഷണല്‍ വിഭാഗങ്ങളിലായി വ്യത്യസ്‌ത വിഷയങ്ങളില്‍ ആയിരുന്നു മല്‍സരം നടന്നത്. നല്‍കിയിരിക്കുന്ന വിഷയത്തില്‍ കഥ, തിരക്കഥ, ചിത്രീകരണം, എഡിറ്റിംഗ്, ഡബ്ബിംഗ്, സംഗീതം തുടങ്ങി എല്ലാ പ്രവര്‍ത്തികളും 50 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കണം എന്നതാണ് ‘50 ഹവേഴ്‌സ് ഓഫ് ഫിലിം ചലഞ്ച്‘ എന്ന മല്‍സരത്തിന്റെ രീതി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഐഎഫ്പി ഫെസ്‌റ്റിവലില്‍ പുരസ്‌കാരം നേടുന്നത്.

Read Also: സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE