റിലീസ് ചെയ്‌ത്‌ 2 മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് ടെലഗ്രാമിൽ

By Team Member, Malabar News
drishyam 2
Ajwa Travels

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തതിന്‌ പിന്നാലെ ടെലഗ്രാമിലെത്തി. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത് ‌2 മണിക്കൂർ പിന്നിട്ടപ്പോഴാണ് ടെലഗ്രാമിൽ എത്തിയത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് നിരാശയുണ്ടാക്കുന്നുവെന്ന് അണിയറപ്രവർത്തകർ വ്യക്‌തമാക്കി.

വ്യാജപതിപ്പ് പുറത്തിറങ്ങിയത് ദൗർഭാഗ്യകരമാണെന്നും, ആമസോൺ തന്നെ ഇത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് വ്യക്‌തമാക്കി. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകർ എത്താൻ മടിക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്ന വാർത്തകൾ ഈ കോവിഡ് കാലത്താണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. തുടർന്ന് കൊച്ചിയിലും, തൊടുപുഴയിലുമായി നടന്ന ചിത്രീകരണം പൂർത്തിയായ സമയത്താണ് സിനിമ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കിയത്‌. മികച്ച തീയേറ്റർ അനുഭവം നഷ്‌ടമാകുമെന്നായിരുന്നു മിക്ക പ്രേക്ഷകരും ഇതിനോട് പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് ചിത്രം ഒടിടി റിലീസ് ചെയ്യുകയായിരുന്നു ദൃശ്യം 2 അണിയറ പ്രവർത്തകർ.

Read also : ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്‌ടമെന്ന് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE