പാലാരിവട്ടം പാലം; പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ പണം ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍

By News Desk, Malabar News
E.Sreedharan about palarivattam flyover
E.Sreedharan
Ajwa Travels

പാലക്കാട്: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ പണം വേണ്ടി വരില്ലെന്ന് നിര്‍മാണ ചുമതല ഏറ്റെടുത്ത ഇ.ശ്രീധരന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ കോര്‍പറേഷന് പണം തരേണ്ടതില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

കൊച്ചിയില്‍ ഡിഎംആര്‍സി നിര്‍മിച്ച 4 പാലങ്ങള്‍ അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ സംഖ്യയിലാണ് പൂര്‍ത്തിയായത്. അതിനാല്‍, ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. ഇത് ഉപയോഗിച്ച് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ഇ.ശ്രീധരന്‍ പാലത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത്.

ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനം ഈ മാസം 30ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍, നാടിനും ജനങ്ങള്‍ക്കും വേണ്ടി ഈ പ്രവര്‍ത്തനം ഏറ്ററെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 8-9 മാസത്തിനകം പൂര്‍ത്തിയാകുമെന്നും ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാകുമെന്നും കരുതുന്നു. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്ക് പോയ ഡിഎംആര്‍സിയിലെ ചീഫ് എഞ്ചിനീയര്‍ കേശവ് ചന്ദ്രനെ തിരികെ കൊണ്ട് വരണമെന്നും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും പെട്ടെന്ന് പണി ആരംഭിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE