മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യുന്നത്. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇഡി നടിയെ ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് മുഖ്യപ്രതി. ഇയാൾ തന്റെ പ്രമോട്ടർമാരായ രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ളാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും ജാക്വിലിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. 5 മണിക്കൂറോളമാണ് നടിയെ കഴിഞ്ഞ തവണ ഇഡി ചോദ്യം ചെയ്‌തത്. കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്‌തതെന്നാണ് വിവരം.
Read also: വന്യമൃഗങ്ങളുടെ പുനരധിവാസം; കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ