ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലാണ് വിലക്ക്. പ്രചാരണത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്നത് ഉറപ്പ് വരുത്താനുള്ള ചുമതല ചീഫ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്കാണെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്‌തമാക്കി.
വീടുകൾ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു. അതേസമയം, ഇൻഡോർ മീറ്റിങ്ങുകൾക്ക് 300 ആളുകൾക്ക് പങ്കെടുക്കാമെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധരുമായും കൂടിയാലോചന നടത്തിയതിന് ശേഷമാണ് കമ്മീഷൻ ഇൻഡോർ മീറ്റിങ്ങുകൾക്ക് ഇളവുകൾ അനുവദിച്ചത്.
Read also: സീറ്റ് തർക്കം; രാജി പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ