ഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് സുപ്രീം കോടതി പിഴ ചുമത്തി. സ്‌ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് പിഴ. ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾക്കാണ് പിഴ.
സിപിഐഎമ്മും എന്‍സിപിയും 5 ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, രാഷ്‌ട്രീയ ജനദാതള്‍, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ 1 ലക്ഷം കെട്ടിവെയ്‌ക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിലാണ് പിഴത്തുക കെട്ടിവെയ്‌ക്കേണ്ടത്.
സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്‌ചാത്തലം വെളിപ്പെടുത്താത്ത രാഷ്‌ട്രീയ കക്ഷികളുടെ ചിഹ്‌നങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നൽകി.
Kerala News: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം