ന്യൂഡെൽഹി: യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്.
ഇതിനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് അയച്ച കത്തിലാണ് ഡോ. എസ് ജയശങ്കര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
വിചാരണ കോടതി വിധിച്ച വധശിക്ഷ 2022 മാര്‍ച്ചില്‍ മേല്‍ക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭ്യമായിട്ടില്ല. യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്‌ക്ക് നല്‍കുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
Read Also: വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ്; ഉടൻ പിടിവീഴും