ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്‍തി അറിയിച്ചു.
അഞ്ചു സീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്നും വിജയസാധ്യതയുള്ള സീറ്റുകളിൽ നല്ല പ്രകടനം ഉണ്ടായില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. കൂടാതെ പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരളത്തിലെ നേതാക്കൾ താൽപര്യം കാട്ടുന്നില്ലെന്നും ഡെൽഹിയിൽ തുടരുന്ന ബിജെപി ജന. സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ വിമർശനം ഉയർന്നു.
കൂടാതെ കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിലെ പാളിച്ചകൾ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസം കുറയാൻ കാരണമായെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.
അതേസമയം അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്‌ഥാനങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണി വേണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നതായാണ് ലഭിക്കുന്ന വിവരം. നേരത്തെ പശ്‌ചിമബംഗാളിലെ പരാജയവും ബിജെപിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരുന്നു.
Read Also: കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം