തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്‍മരാജന്‍ പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറിയ ശേഷം ബാക്കിയുള്ള മൂന്നര കോടി രൂപയുമായി പോകുമ്പോഴായിരുന്നു കവര്‍ച്ച നടന്നത് എന്നും പോലീസ് വ്യക്‌തമാക്കി.
25 ലക്ഷവും കാറും കവര്‍ന്നെന്ന ധർമരാജന്റെ പരാതിയിലാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിനായി ലഭിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒന്നര കോടിയോളം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്‌തു. ധര്‍മരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്‌ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്. ഇരുവരും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് കോന്നിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Read also: കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്