കുവൈറ്റ് സിറ്റി: പോലീസും മാന്‍പവര്‍ അതോരിറ്റിയും മുനിസിപ്പാലിറ്റിയും സംയുക്‌തമായി കുവൈറ്റിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്‍റ്റില്‍. പിടിയിലായ പ്രവാസികളില്‍ ഏറിയപങ്കും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്‌ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പിടിയിലായ പ്രവാസികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ മാര്‍ക്കറ്റില്‍ വില്‍പനക്കായി കൊണ്ടുവന്നിരുന്ന പല സാധനങ്ങളും ഉപയോഗയോഗ്യം അല്ലായിരുന്നെന്നും അധികൃതർ കണ്ടെത്തി.
അതേസമയം മുഹമ്മദ് ബിന്‍ ഖാസിം സ്‍ട്രീറ്റിലെ ചെക്ക് പോയിന്റില്‍ വെച്ച് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 36 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഉള്‍പ്പടെയുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
അറുപതിലധികം ഉദ്യോഗസ്‌ഥര്‍ ഒരേ സമയത്ത് എത്തിയാണ് കര്‍ശന പരിശോധന നടത്തിയത്. നിയമലംഘകരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവിടെവെച്ചു തന്നെ പിടികൂടുകയായിരുന്നു ലക്ഷ്യം.
Most Read: നാർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി