കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്‌തമാക്കും. കേന്ദ്രസർക്കാരിനും, ബിജെപിക്കും എതിരായ പ്രചാരണ പരിപാടികളാണ് ഈ സംസ്‌ഥാനങ്ങളിൽ കർഷകർ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

രാജ്യത്ത് ശക്‌തമായ രാഷ്‌ട്രീയ പോരാട്ടം നടക്കാൻ പോകുന്ന ബംഗാളിലെ നന്ദിഗ്രാമിൽ ഇന്ന് നടത്തുന്ന പ്രതിഷേധ റാലിയിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് അടുത്ത ദിവസങ്ങളിലായി കൊൽക്കത്തയിലും, സിംഗൂരിലും, അസൻസോളിലും കർഷക സംഘടനകൾ ബിജെപിക്ക് എതിരായ പ്രതിഷേധ പരിപാടികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

അതേസമയം തന്നെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ നരേന്ദ്രമോദി സർക്കാർ വേട്ടയാടുമെന്ന ഭയത്തെ തുടർന്ന് കർഷക സമരങ്ങൾക്ക് പിന്തുണ നൽകാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. നിലവിൽ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷക സമരം 107ആം ദിവസത്തിലേക്ക് കടന്നു.

Read also : മമതക്ക് ഭീഷണിയെന്ന് ആരോപണം; ബിജെപിക്കെതിരെ പരാതിയുമായി തൃണമൂൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE