ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്തറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്ത മാസം 13 വരെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡെൽഹിയിലുള്ളത്.
സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമര കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകിട്ട് അഞ്ചുമണി വരെ ധര്‍ണ നടത്തും. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമര വേദികളിലേക്ക് മടങ്ങും.
സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പോലീസിനു നല്‍കും. സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്‌ഥാപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തും.
Also Read: വ്യോമസേനക്ക് ശക്‌തി പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി