കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടന സിഐടിയു (സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ) അറിയിച്ചു. കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡും വൈദ്യുതി ബില്ലും പിന്‍വലിക്കുക, സ്വകാര്യവല്‍കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ പ്രക്ഷോഭം നടത്തുന്നത്.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് ബിഹാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഇംഫലിലും ഹൈദരാബാദിലും നാളെ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കുമെന്നും കിസാന്‍ സംഘര്‍ഷ് സമിതി വ്യക്‌തമാക്കി. സിംഗുവില്‍ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്റ്റർ റാലി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. സിംഗു അടക്കം മേഖലകളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
അതേസമയം, നാളെ കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കും.
Also Read: രജനികാന്ത് ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല; തീരുമാനത്തിൽ സന്തോഷമെന്ന് ചിദംബരം