ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന സമിതി, പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് കർഷകരുടെ നിലപാട്.
പാർലമെന്റിൽ ഇത് സംബന്ധിച്ച നിയമങ്ങൾ പാസാക്കുന്നതിന് മുൻപാണ് സമിതി രൂപീകരിക്കേണ്ടിയിരുന്നത്. ഇനി ഇവ പിൻവലിക്കുക മാത്രമാണ് പോംവഴിയെന്നും കർഷകർ പറയുന്നു. ഇക്കാര്യം ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിനെ ഇന്ന് അറിയിക്കും.
അതേസമയം, കർഷക പ്രക്ഷോഭം 22ആം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ സമരഭൂമിയായ ഡെൽഹി അതിർത്തിയിലേക്ക് എത്തുന്നത് കണ്ട് കേന്ദ്ര സേന അടക്കം വൻ സന്നാഹം ഡെൽഹിയുടെ അതിർത്തി മേഖലകളിൽ തുടരുകയാണ്.
Read also: കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം