ശുഭ് കരൺ സിങ്ങിന്റെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

By Trainee Reporter, Malabar News
shubh karan singh
ശുഭ് കരൺ സിങ്
Ajwa Travels

ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

റിട്ട. ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ടു എഡിജിപിമാരും ഉൾപ്പെടും. 21 കാരനായ ശുഭ് കരൺ സിങ് പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോക ഗ്രാമത്തിൽ നിന്നാണ് കർഷക മാർച്ചിൽ പങ്കെടുക്കാനായി ഹരിയാന അതിർത്തിയിൽ എത്തിയത്. വീടുവിട്ടിറങ്ങി എട്ടുദിവസത്തിന് ശേഷമായിരുന്നു മരണം. കർഷകന്റെ മരണത്തിൽ പ്രതിഷേധം ശക്‌തമായിരുന്നു.

ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപിച്ചിരുന്നു. സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഇത് കർഷകന്റെ കുടുംബം നിഷേധിച്ചിരുന്നു. മകന് നീതി ലഭിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കർഷകർ കൊല്ലപ്പെട്ടതിൽ ഹരിയാന മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രി അനിൽ വിജിനെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും നഷ്‌ടപരിഹാരം ഒരുകോടി രൂപ നൽകണമെന്നും സംയുക്‌ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടിരുന്നു.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE