ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും യോഗം തീരുമാനിക്കുക.
മാര്‍ച്ച് 24 വരെ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മഹാ പഞ്ചായത്തുകള്‍ തുടരും. മൂന്നാഴ്‌ചയോളം കർഷകരെ ചര്‍ച്ചക്ക് ക്ഷണിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശബ്‌ദത സമരത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ സൂചനയാണെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ട്രേഡ് യൂണിയന്‍ നേതാക്കളുമായി സംയുക്‌ത കിസാന്‍ മോര്‍ച്ച ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെയുള്ള സമരങ്ങള്‍ക്ക് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പൂര്‍ണ പിന്തുണ ഉറപ്പ് നൽകി. ട്രേഡ് യൂണിയന്‍ പണിമുടക്കിന് കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്‌ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രത്യേക സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക സമരത്തിന്റെ സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ അഞ്ചു വരെ ലഖ്‌നൗ നഗരത്തില്‍ 144 പ്രകാരം നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കർഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്താൻ തയ്യാറാകാത്തതിന് എതിരെ വിമർശനം ശക്‌തമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് പ്രചാരണത്തിനായി പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡെൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാൻ മാത്രം സമയമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തിയിരുന്നു.
Also Read: സിപിഎം-ആർഎസ്‌എസ് അന്തര്‍ധാര വിളക്കിച്ചേർത്ത ആളെന്ന ആക്ഷേപം വേദനിപ്പിച്ചു; ശ്രീ എം