ന്യൂഡെൽഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നു. ലഖിംപൂർ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നെന്ന് അഖിലേന്ത്യാ കിസാൻ സഭ സെൻട്രൽ കമ്മിറ്റി അംഗം കൃഷ്‌ണപ്രസാദ് യോഗത്തിന് ശേഷം വ്യക്‌തമാക്കി.
അതേസമയം, കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ ഉപാധികൾ വച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നു. എംഎസ്‌പി പദ്ധതിയിൽ കർഷകരെ ഉൾപ്പെടുത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ഭേദഗതി ബിൽ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടുമെന്നാണ് കേന്ദ്രം അറിയിച്ചത്. നഷ്‌ടപരിഹാരം നൽകുമെന്നതിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. സമരത്തിൽ നിന്ന് പിൻമാറിയാൽ കർഷകർക്കെതിരായ കേസുകൾ ഹരിയാന, യുപി, സർക്കാരുകൾ പിൻവലിക്കും.
Read Also: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ