ഡെൽഹി: എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.
ഒരു ദിവസത്തെ പ്രതിഷേധത്തില്‍ അഞ്ച് കര്‍ഷക നേതാക്കളും 200 കര്‍ഷകരും പങ്കെടുക്കും. ഇന്നു ചേര്‍ന്ന സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പു വരുത്തുന്നതിനായി നേതാക്കള്‍ക്ക് കത്ത് നല്‍കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തികളില്‍ നടക്കുന്ന സമരം രാജ്യതലസ്‌ഥാനത്തേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയും പരിശോധനയും സർക്കാർ ഏര്‍പ്പെടുത്തിയേക്കും. പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് സൂചന.
Kerala News: ഇടുക്കിയിൽ പത്താം ക്ളാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയില്‍