ഡെൽഹി: ഡെൽഹിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കും. മൂൻകൂട്ടി നിശ്‌ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾക്ക് കർഷക സംഘടനകൾ തുടക്കം കുറിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങി.
ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പോലീസിന് കൈമാറും. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിയ്‌ക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
കഴിഞ്ഞ റിപ്പബ്‌ളിക്ക് ദിനത്തിലെ സംഘർഷം കണക്കിലെടുത്താണ് കർഷകരുടെ മുൻകരുതൽ നടപടി. ഓഗസ്‌റ്റ് 19 വരെയാണ് കർഷകർ പാർലമെന്റ് മാർച്ച് നടത്തുക. കഴിഞ്ഞ വർഷം നവംബറിലാണ് കർഷകർ സമരം തുടങ്ങിയത്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കർഷക നിയമങ്ങളും പൂർണമായും ബഹിഷ്‌കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പതിനൊന്ന് തവണയാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടത്തിയത്.
Must Read: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി