വേനൽമഴയും കാറ്റും കനക്കുന്നു; ജില്ലയിൽ വ്യാപക കൃഷിനാശം

By Team Member, Malabar News
wayanad news
Representational image
Ajwa Travels

വയനാട് : ജില്ലയിൽ വേനൽമഴയും കാറ്റും ശക്‌തമായതോടെ വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ മഴ തുടരുകയാണ്. ഇതോടെയാണ് നിരവധി കർഷകരുടെ കൃഷികൾ നശിച്ചത്. വാഴക്കൃഷിയെയാണ് മഴയും കാറ്റും കൂടുതലായി ബാധിച്ചത്. വിളവെടുപ്പ് നടത്താറായ നിരവധി വാഴകൾ കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും നിലം പൊത്തി.

വള്ളിയൂർക്കാവ് കാവണ കെടി ബാലചന്ദ്രന്റെ കൃഷിയിടത്തിലെ 400ലധികം കുലച്ച വാഴകളാണ് മഴയിൽ നശിച്ചത്. ഏകദേശം 80,000 രൂപയുടെ നഷ്‌ടമാണ് ഇദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. കർഷകർ മിക്കവരുടെ ബാങ്കുകളിൽ നിന്നും ലോൺ എടുത്തും മറ്റുമാണ് കൃഷിയിറക്കിയിരിക്കുന്നത്. നിലവിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം കൂടി ഉണ്ടായത് കർഷകർക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

കർഷകർക്ക് നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടെങ്കിലും മുൻ വർഷങ്ങളിലേത് പോലും ഇതുവരെയും പൂർണമായി നൽകിയിട്ടില്ലെന്നാണ് വ്യക്‌തമാക്കുന്നത്‌. നിലവിലത്തെ സാഹചര്യത്തിൽ ഇത്തവണയെങ്കിലും അർഹിക്കുന്ന നഷ്‌ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യം ഉന്നയിക്കുന്നത്.

Read also : കോവിഡ്; ഊരുകളിലേക്ക് അനാവശ്യ കടന്നുകയറൽ വേണ്ടെന്ന് ഊരുസമിതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE