അന്നം തരുന്നവര്‍ നിരാഹാരത്തിലേക്ക്; സമരം ശക്‌തമാക്കി കര്‍ഷകര്‍

By Syndicated , Malabar News
Malabar-News_Farmers-Protest
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടു. പഞ്ചാബിനും ഹരിയാനക്കും  പുറമേ രാജസ്‌ഥാനില്‍നിന്നും കര്‍ഷകര്‍ കൂട്ടമായി ഇറങ്ങിയതോടെ,  പ്രക്ഷോഭം കൂടുതല്‍ ശക്‌തമായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  രാജസ്‌ഥാനില്‍നിന്നു ഡെല്‍ഹിയിലേക്കു പുറപ്പെട്ട കര്‍ഷകരെ ഹരിയാന അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ പൊലീസ് തടഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്‌ഥാനില്‍നിന്നു പൊലീസിന്റെ അകമ്പടിയോടെ യാത്ര തിരിച്ച കര്‍ഷകരെ  ഹരിയാനയില്‍  ബിഎസ്എഫും സിഐഎസ്എഫും അടക്കമുള്ള  അര്‍ധസേനാ വിഭാഗങ്ങള്‍  കോണ്‍ക്രീറ്റ് ബാരിക്കേഡുകളടക്കം നിരത്തി തടയുകയായിരുന്നു.

അതേസമയം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തി. പ്രക്ഷോഭം  18 ദിവസം പിന്നിട്ട സാഹചര്യത്തില്‍  പരിഹാരം തേടി കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക്  ശ്രമം തുടരുകയാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന ഉറപ്പു കിട്ടാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന്  കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ചു. വിവിധ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ഇന്നു രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഡല്‍ഹിയില്‍ നിരാഹാരം നടത്തും. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളും കര്‍ഷകരോടൊപ്പം ചേരും.

Read also: കെജ്‌രിവാളിന്റെ വസതിയിൽ ബിജെപി ആക്രമണം; സുരക്ഷാ ക്യാമറകൾ തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE