തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

By Team Member, Malabar News
Malabarnews_voters list
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശീയ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം 2.71 കോടി വോട്ടര്‍മാര്‍ക്കാണ് സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

ഇവരില്‍ 1.29 കോടി ആളുകള്‍ പുരുഷ വോട്ടര്‍മാരും 1.41 കോടി ആളുകള്‍ സ്‌ത്രീ വോട്ടര്‍മാരും 282 ആളുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഒരവസരം കൂടി നല്‍കും. ഇപ്പോള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

സെപ്റ്റംബര്‍ 20 നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് മടങ്ങിയെത്തുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതുമാണ് ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടാകാന്‍ കാരണമായത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read also : ഹത്രസ്: ബലാത്സംഗത്തിന് തെളിവില്ലെന്ന് യു പി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE