വാളയാര്‍ കേസ്; ആദ്യ പെണ്‍കുട്ടി മരിച്ചിട്ട് നാല് വര്‍ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്‍

By Team Member, Malabar News
walayar
Representational image
Ajwa Travels

പാലക്കാട് : വാളയാര്‍ കേസിലെ ആദ്യ പെണ്‍കുട്ടിയുടെ മരണം നടന്നിട്ട് ഇന്ന് 4 വര്‍ഷം പൂര്‍ത്തിയാകുന്നു. നീതിക്ക് വേണ്ടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. 2017 ജനുവരി 13ആം തീയതിയാണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിന്റെ ചുരുളഴിയും മുന്‍പ് തന്നെ 52ആം നാളില്‍ ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ രണ്ടാമത്തെ മകളെയും സമാന രീതിയില്‍ നഷ്‌ടപ്പെട്ടു.

തുടര്‍ന്ന് ഇത്ര നാലും ആ മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ നീതിക്ക് വേണ്ടി തെരുവില്‍ പോരാടുകയായിരുന്നു. അത് ഇന്നും തുടരുകയാണ്. പ്രതികളായ നാല് പേരെയും തെളിവിന്റെ അഭാവത്തില്‍ പോക്‌സോ കോടതി വെറുതെ വിട്ടപ്പോള്‍, പോലീസിന്റെ അന്വേഷണത്തിലെ ക്രമക്കേടുകള്‍ അവിടെ വെളിവാകുകയായിരുന്നു. പിന്നീട് പോലീസിന്റെ അന്വേഷണത്തിലെ ക്രമക്കേടുകള്‍ക്കെതിരെയും ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത് വന്നു.

നിലവില്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവ് റദ്ദാക്കി, പുനര്‍വിചാരണക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കേസ് സിബിഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. എങ്കിലും കേസ് അട്ടിമറിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്നും സമരം നടത്തുകയാണ്. സമരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് അഭയ കേസിലെ സാക്ഷി രാജുവും, പോലീസ് മര്‍ദ്ദനത്തില്‍ ആത്‌മഹത്യ ചെയ്‌ത വാളയാറിലെ പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും പങ്ക് ചേരും.

Read also : പാലിയേക്കര ടോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE