ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി പിഴ ചുമത്തി

By News Bureau, Malabar News
Representational Image
Ajwa Travels

രാമേശ്വരം: ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മൽസ്യ തൊഴിലാളികളുടെ മേലാണ് വൻ തുക പിഴ ചുമത്തിയത്. കഴിഞ്ഞ മാസം 23നാണ് തൊഴിലാളികൾ പിടിയിലായത്. ഇവരുടെ കസ്‌റ്റഡി 25 വരെ നീട്ടി.

ഇതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തി. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം നിലവില്‍ പോലീസ് കസ്‌റ്റഡിയിലാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ധനുഷ്‌കോടിക്ക് സമീപത്തെ തുരുത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശ്രീലങ്കയില്‍ നിന്നും സ്‌പീഡ് ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് തീരദേശ സംരക്ഷണ സേന ഇവരെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസിന് കൈമാറുകയായിരുന്നു. മണ്ഡപത്തെ, മറൈന്‍ പോലീസ് സ്‌റ്റേഷനിലാണ് നിലവില്‍ കുടുംബമുള്ളത്. ഇവിടെ നിന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മണ്ഡപം ക്യാംപിലേക്ക് മാറ്റും. കടുത്ത ദാരിദ്ര്യം കാരണമാണ് ഇന്ത്യയിലേക്ക് വന്നതെന്ന് ഇവർ പറയുന്നു.

Most Read: ബിർഭുമിൽ വീടുകൾക്ക് തീവച്ചത് പ്രതികാര പദ്ധതി; സിബിഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE