നാജെമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ പട്ടാള ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഛാഡ് പ്രസിഡണ്ട് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് പിന്നാലെ സിവിലിയൻ ഭരണം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയായിരുന്നു.
36ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ 12ഓളം പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഛാഡിന്റെ തലസ്‌ഥാനമായ നാജെമിനയിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഛാഡിലെ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ മുന്നണിയായി പ്രക്ഷോഭ രംഗത്തുണ്ട്.
ഛാഡിലെ സംഭവ വികാസങ്ങളെ അപലപിച്ച് ഫ്രാൻസും കോങ്കോയും രംഗത്ത് എത്തി. പ്രശ്‌നങ്ങൾക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. 18 മാസത്തിനുള്ളിൽ നീതിയുക്‌തമായ തിരഞ്ഞെടുപ്പ് നടത്തി രാജ്യത്തിന്റെ ഭരണം ജനാധിപതൃ സർക്കാർ ഏറ്റെടുക്കണമെന്നും ഇരുരാജ്യങ്ങളും സംയുക്‌ത പ്രസ്‌താവനയിൽ അറിയിച്ചു.
Also Read: കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം