ബൊമാകോ: മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലേറെ അൽ ഖാഇദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം.
ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്താണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദ ശക്‌തികളെ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ ഫ്രഞ്ച് സർക്കാർ രൂപീകരിച്ച ബാർഖെയ്‌ൻ സേനയുടെ നേതൃത്വത്തിലായിരുന്നു സായുധനീക്കം.
നാല് ഭീകരരെ സേന പിടികൂടിയതായി സൈനിക വക്‌താവ് ഫ്രെഡറിക് ബാർബ്രി അറിയിച്ചു. നിരവധി ആയുധങ്ങൾ ഭീകരരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അതിർത്തിയിൽ ഭീകരർ അക്രമണത്തിന് ഒരുങ്ങുന്നത് നിരീക്ഷണത്തിൽ വ്യക്‌തമായതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി പറഞ്ഞു.
Read also: മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു