മാവോയിസ്‌റ്റ്  ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

By News Desk, Malabar News
Maoist-Police encounter_Malabar news
Ajwa Travels

വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മാവോയിസ്‌റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടല്‍ നടന്നത്. മാനന്തവാടി എസ്ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിര്‍ക്കുക ആയിരുന്നു. യൂണിഫോം ധരിച്ച അഞ്ചില്‍ അധികം ആളുകള്‍ സംഘത്തിലുണ്ടായിരുന്നു എന്നും എഫ്ഐആറില്‍ പറയുന്നു. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്‌റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്‌റ്റേഷന്‍ എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നും പൊലീസ് പറയുന്നു.

Related News: മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഏറ്റുമുട്ടലിനെ തുടര്‍ന്ന് കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. വാളയാറില്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. സംഭവ സ്‌ഥലത്തേക്ക് മാദ്ധ്യമങ്ങളെയും കടത്തി വിടുന്നില്ല. ഏറ്റുമുട്ടല്‍ നടന്ന സ്‌ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരും റവന്യു വകുപ്പ് സംഘവും എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE