ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധയുണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. നാൽപത് രൂപയിൽ കൂടുതൽ വില ഈടാക്കി ഇന്ധന വിൽപന നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്‌റ്ററുകളാണ് ട്വിറ്ററിൽ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത്.
‘പെട്രോളിന് 90 രൂപയാണ് വില. ശരിക്കുള്ള വില 30 രൂപ. ഇതിൽ മോദിയുടെ നികുതിയാണ് 60 രൂപ. എല്ലാ പെട്രോൾ പമ്പുകളുടെയും പേര് മാറ്റി പകരം ‘നരേന്ദ്ര മോദി വസൂലാക്കൽ കേന്ദ്രം’ എന്നാക്കണം’ -കോൺഗ്രസ് നേതാവ് ശ്രീവാസ്‌തവ ട്വീറ്റ് ചെയ്‌തു.
Petrol Rate : ₹90
Real Cost : ₹30
Modi Tax : ₹60All Petrol Bunks should be renamed as ‘Narendra Modi Vasooli Kendra’ pic.twitter.com/l38jpsucwx
— Srivatsa (@srivatsayb) December 9, 2020
തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ വില ഉയർന്നുതന്നെ നിൽക്കുകയാണ്. രാജ്യ തലസ്‌ഥാനമായ ഡെൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ വില 90 രൂപ കടന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ ഡെൽഹിയിൽ പെട്രോൾ വില 2.65 രൂപയാണ് കൂടിയത്. കേരളത്തിൽ പല സ്‌ഥലങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 85 രൂപക്ക് മുകളിലാണ് വില. 73.07 രൂപയാണ് ഡീസൽ വില.
Also Read: രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം