ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും

By Staff Reporter, Malabar News
smriti-irani-netta-dsouza-twitter
Ajwa Travels

ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്‌ടിംഗ് പ്രസിഡണ്ട് നെറ്റാ ഡിസൂസയും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും മുഖാമുഖം വന്നത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്‌സിനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി.

എന്തുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണമെന്ന് നെറ്റാ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് സ്‌മൃതി മറുപടിയായി പറഞ്ഞു. ഒടുവിൽ തർക്കം മൂത്തു. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്‌മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE