കണ്ണൂർ: കാമുകി അയച്ചുകൊടുത്ത വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന്റെ മുന്നിൽ. നീലേശ്വരം സ്വദേശിയായ പത്തൊൻപതുകാരനാണ് അബദ്ധം പറ്റിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാമുകി അയച്ചു കൊടുത്ത ലൊക്കേഷനാണ് യുവാവിന് ‘പണികൊടുത്തത്’. പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാനാണ് യുവാവ് അർധരാത്രി പുറപ്പെട്ടത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നേരിൽ കണ്ടിട്ടില്ല. നേരിൽ കാണാനുള്ള ആഗ്രഹം കാരണമാണ് അർധരാത്രിയിൽ തന്നെ പുറപ്പെട്ടത്.
പെൺകുട്ടി വീട്ടിലേക്കെത്താൻ യുവാവിന് ലൊക്കേഷൻ അയച്ചുകൊടുത്തു. രാത്രി 12.30 ഓടെ വഴിയിൽ പെട്ടുപോയ യുവാവിന്റെ അരികിലേക്ക് പൊലീസ് എത്തുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് അടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.
ബന്ധുവിന്റെ വീട്ടിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഉത്തരം കിട്ടാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് കാമുകി ആവശ്യപ്പെട്ടത് പ്രകാരമാണ് നേരിൽ കാണാനെത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ശേഷം ഇയാളെ പയ്യന്നൂർ എസ്‌ഐ രാജീവന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന്റെ വീട്ടിൽ വിളിച്ചറിയതിനെ തുടർന്ന് നേരം വെളുത്തതോടെ ഇയാളെ വീട്ടിലേക്ക് മടക്കി അയച്ചു.
Read also: പബ്‌ജി തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം