കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആർക്ക് മുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദർശത്തെയും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിസ്വാർഥമായ സേവനത്തെയും ആദരിക്കുകയും ഓർമിക്കുകയും ചെയ്യുന്നതിന് വേണ്ടി എല്ലാ വർഷവും നേതാജിയുടെ ജൻമദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു, പ്രസ്‌താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
125ആം ജൻമദിനത്തിൽ നേതാജി രാജ്യത്തിന് വേണ്ടി ചെയ്‌ത നിസ്‌തുലമായ സേവനങ്ങളെ ജനങ്ങൾ സ്‌നേഹത്തോടെ സ്‌മരിക്കുന്നു. അദ്ദേഹത്തിന്റെ 125ആം ജൻമവാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ജനങ്ങൾക്ക് പ്രത്യേകിച്ച് യുവതക്ക് പ്രചോദനമേകുന്നതിന് വേണ്ടി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജൻമദിനം പരാക്രം ദിനമായി ആഘോഷിക്കാനാണ് തീരുമാനം, കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര സർക്കാർ തീരുമാനത്തെ നേതാജിയുടെ അനന്തരവൻ ചന്ദ്രകുമാർ ബോസ് സ്വാഗതം ചെയ്‌തു. സർക്കാരിന്റെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ‘ദേശ്പ്രേം ദിവസ്’ ആയി ആചരിക്കുകയാണെങ്കിൽ അത് കുറേക്കൂടി ഉചിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
Read also: ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി