ന്യൂഡെൽഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി (ചരക്കുസേവന നികുതി) രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. 6 മാസത്തിലധികമായി ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാതെ ബിസിനസ് സ്‌ഥാപനങ്ങൾക്ക് എതിരെയാണ് സർക്കാരിന്റെ നീക്കമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. വ്യാജ സ്‌ഥാപനങ്ങൾ ആരംഭിക്കുകയും വ്യാജമായി ഇൻപുട് ടാക്‌സ് നേരിടുകയും ചെയ്യുന്ന സ്‌ഥാപനങ്ങൾക്ക് എതിരെയാണ് സർക്കാർ നടപടി. ആയിരക്കണക്കിന് രൂപയുടെ ക്രെഡിറ്റാണ് ഇത്തരത്തിലുള്ള കമ്പനികൾ നേട്ടമുണ്ടാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യാജ സ്‌ഥാപനങ്ങളും സർക്കുലർ ട്രേഡിങ് സ്‌ഥാപനങ്ങളും ഉയർത്തുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനായാണ് കമ്പനികളുടെ ജിഎസ്‌ടി രജിസ്‌ട്രേഷൻ റദ്ദാക്കിയത്. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി 1,63,042 ജിഎസ്‌ടി രജിസ്ട്രേഷനുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Also Read: പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ
ആറ് മാസത്തിലേറെയായി ജിഎസ്‌ടി ആർ-3 ബി റിട്ടേൺ സമർപ്പിക്കാത്ത സ്‌ഥാപനങ്ങൾക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്.