കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊച്ചി എൻഐഎ കോടതി. മുഖ്യപ്രതികളായ നാസർ, സജിൽ, നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ 9,11,12 പ്രതികളായ നൗഷാദിനും മൊയ്‌തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം വീതം തടവും വിധിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്‌താരം പൂത്തിയാക്കിയ കൊച്ചിയിലെ എൻഐഎ കോടതി തെളിവുകളുടെ അഭാവത്തിൽ അഞ്ചു പ്രതികളെ ഇന്നലെ വെറുതെവിട്ടിരുന്നു.
ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെവിട്ടത്. മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ എംകെ നാസർ കൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണ്. രണ്ടാം പ്രതി സജൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഒന്നാം പ്രതി സവാദ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. ഇയാൾ വിദേശത്ത് ഒളിവിലാണ്. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കഴിഞ്ഞ ദിവസം കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുണ്ടായ അപകടം; കേസെടുത്ത് പോലീസ്