ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം.
നാലാലുംകുന്ന് മൂച്ചിത്തോട്ടം നെച്ചിക്കോട്ടിൽ സരോജിനി, മണ്ണിങ്ങൽ ഗോപാലകൃഷ്‌ണൻ എന്നിവരുടെ വീടുകൾ തെങ്ങും മരങ്ങളും കടപുഴകി വീണും ശോഭനയുടെ ഷീറ്റ് മേഞ്ഞ വീട് കാറ്റിൽ മേൽക്കൂര പറന്നുപോയുമാണ് പൂർണമായും തകർന്നത്.
തോട്ടിങ്ങൽ ശാരദ, പൂടിയിൽ കുഞ്ഞുണ്ണിക്കുട്ടി, പൂടിയിൽ സുലോചന, പനഞ്ചിക്കൽ രാമകൃഷ്‌ണൻ, മന്നാട്ടിൽ വാസുദേവൻ, കാമത്ത് ലീല, കമ്മാളക്കുന്ന് രാജേന്ദ്രകുമാർ, വേട്ടേക്കരൻപള്ള സുരേഷ് തുടങ്ങിയവരുടെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഉൾനാടൻ റോഡുകളിൽ ഗതാഗത തടസമുണ്ടായി. മരങ്ങൾ പൊട്ടിവീണതോടെ വൈദ്യുതക്കാലുകളും ലൈനുകളും നിലം പൊത്തി. ഇതോടെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും മുടങ്ങി.
Read also:കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി