ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രാജി തള്ളിയതായി ഹൈക്കമാൻഡ് തീരുമാനം പുറത്തു വിട്ടത്.
കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുമായാണ് സിദ്ദു കൂടിക്കാഴ്‌ച നടത്തിയത്. പിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് സിദ്ദു എഐസിസി ആസ്‌ഥാനത്ത് എത്തിയത്.
സിദ്ദുവിനെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാക്കി ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടിനെ തുടർന്നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവച്ചതെന്നാണ് റിപ്പോർട്. കഴിഞ്ഞ സെപ്റ്റംബർ 28നാണ് സിദ്ദു സ്‌ഥാനമൊഴിഞ്ഞത്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്.
Read also: എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം