എറണാകുളം : രാത്രികാല ജോലികളുടെ പേരിൽ സ്‌ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് നിർദേശം നൽകി ഹൈക്കോടതി. സ്‌ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും, ഇതിന്റെ പേരിൽ അർഹത ഉള്ള സ്‌ത്രീകൾക്ക് ജോലി നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്‌തമാക്കി. ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ തസ്‌തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹരജിയിലാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്.
1948 ലെ ഫാക്‌ടറീസ് ആക്‌ട് പ്രകാരം സ്‌ത്രീകള്‍ക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിന് എതിരെയാണ് ഇപ്പോൾ ഹൈക്കോടതി കർശന നിർദേശം ഉത്തരവിൽ വ്യക്‌തമാക്കിയത്. സ്‌ത്രീയാണെന്നതിന്റെ പേരിൽ ജോലി നിഷേധിക്കരുത് എന്നും, യോഗ്യത ഉണ്ടെങ്കിൽ സ്‌ത്രീകൾക്ക് തൊഴിലിടങ്ങളിൽ വിവേചനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഒപ്പം തന്നെ ഇത്തരത്തിൽ ഉള്ള വിവേചനങ്ങൾ ഭരണഘടനക്ക് എതിരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read also : വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹരജി