ഡെറാഡൂണ്‍: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധിയടയുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിലെന്ന് റിപ്പോർട്. മഹാരാജിന്റെ അനുയായികളാണ് ഇക്കാര്യം അറിയിച്ചത്. ജല സമാധിക്ക് തയ്യാറെടുക്കവെ യുപി പോലീസ് ഇയാളെ വീട്ടുതടങ്കലിൽ അടച്ചുവെന്നാണ് റിപ്പോര്‍ട്. ഒക്‌ടോബര്‍ രണ്ടിനകം ഹിന്ദു രാഷ്‍ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയടയും എന്നായിരുന്നു മഹാരാജിന്റെ പ്രഖ്യാപനം.
രാജ്യത്തെ മുസ്‍ലിങ്ങളുടേയും ക്രിസ്‌ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണമെന്നും ഇന്ത്യയെ പൂര്‍ണമായും ഹിന്ദു രാഷ്‍ട്രമാമായി പ്രഖ്യാപിക്കണം എന്നുമാണ് മഹാരാജ് ആവശ്യപ്പെട്ടിരുന്നത്. അല്ലെങ്കിൽ താൻ സരയൂ നദിയിൽ സമാധിയടയുമെന്നും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു ആചാര്യ മഹാരാജ് ജലസമാധി ഭീഷണിയുമായി രംഗത്തെത്തിയത്. ഹിന്ദു രാഷ്‌ട്രം വേണമെന്ന പ്രസ്‌താവനയെ തുടർന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഇയാള്‍ക്കെതിരെ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു.
Read also: രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി